വൈകിയെത്തിയ കാലവര്‍ഷം ജില്ലയില്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നു... മഴയേക്കാള്‍ കാറ്റാണ് നാശംവിതയ്ക്കുന്നത്. പലയിടത്തും മരങ്ങള്‍ കടപുഴകിവീണു. വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. പലറോഡുകളിലും ഗതാഗത തടസ്സവും േനരിട്ടു.
ജില്ലാഭരണകൂടത്തിന്റെ കണക്കുപ്രകാരം കനത്തമഴയും കാറ്റും തകര്‍ത്തത് എഴുപതു വീടുകളാണ്. ഇതില്‍ നാലെണ്ണം പൂര്‍ണമായും തകര്‍ന്നു. 4,25,000 രൂപയാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്. ഭാഗികമായിത്തകര്‍ന്ന 66 വീടുകള്‍ക്ക് 23,11,700 രൂപയാണ് നഷ്ടം.
കൃഷിനാശവും കുറവല്ല. 25.33 ഹെക്ടര്‍ കൃഷിഭൂമിയിലാണ് മഴ നാശംവിതച്ചത്. 10,62,041 രൂപയുടെ നഷ്ടം കണക്കാക്കി.
മഴ ഇനിയും ശക്തിപ്രാപിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്..
0 Comments:
Post a Comment